Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aamir Khan

ആമിറിന് മൂന്നാം വിവാഹം; സാക്ഷിയായി മക്കൾ  

ബോളിവുഡ് നടൻ ആമിർ ഖാൻ വിവാഹിതനായി. ദീർഘകാല പ്രണയിനിയായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്‍റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവഹാം. മുൻ ഭാര്യമാരും അവരുടെ മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ആമിറിന്‍റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന് മുന്നോടിയായി ആമിറിന്‍റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വീട്ടിലെത്തുന്ന ദൃശ്യങ്ങളും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
 
സംവിധായകൻ രാജ്‌കുമാർ ഹിറാനിയുടെ പുതിയ വെബ് സീരീസിന്‍റെ പ്രീമിയർ ചടങ്ങിൽ ജൂലൈ 5-ന് വിവാഹിതരാകുമെന്ന് ആമിർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഒപ്പം തന്‍റെ നാലുമക്കളും വിവാഹച്ചടങ്ങിന് സാക്ഷിയാകുമെന്നും ആമിർ പറ‍ഞ്ഞിരുന്നു.

ബംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ വർഷം മാർച്ചിൽ തന്‍റെ അറുപതാം ജന്മദിനത്തിനു മുന്നോടിയായാണ് ആമിർ ഗൗരിയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തിയത്.

ആമിറിന്‍റെ മൂന്നാം വിവാഹമാണിത്. ഗൗരിയും ആമിറും ദീർഘകാലമായി സുഹൃത്തുക്കളായിരുന്നു. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് ആമിർ ഖാൻ താമസം മാറ്റിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞിരുന്നു. മുന്‍ വിവാഹത്തില്‍ ഗൗരിക്ക് ഏഴ് വയസുള്ള ഒരു മകനുണ്ട്.

Movies

മകന്‍റെ ചിത്രം കണ്ട് കണ്ണ് നിറഞ്ഞ് ആമിർ ഖാൻ; പ്രമോഷൻ തന്ത്രമെന്ന് കെആർകെ

മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഏക് ദിൻ എന്ന സിനിമയുടെ പ്രി ഇവന്‍റിൽ കണ്ണുനിറഞ്ഞ് ആമിർ ഖാൻ. ട്രെയിലറിലെയും പാട്ടിലെയും മകന്‍റെ പ്രകടനം കണ്ടാണ് ആമിർ കരഞ്ഞത്. ചിത്രത്തിലെ നായിക സായ് പല്ലവിക്കും മകനുമൊപ്പമാണ് താരം ചിത്രം കണ്ടത്.

എന്നാൽ കെആർകെ അടക്കമുള്ളവർ ആമിറിനെ പരിഹസിച്ചെത്തി. സിനിമ വിജയിപ്പിക്കാനുള്ള ആമിറിന്‍റെ പ്രമോഷനൽ തന്ത്രമാണ് ഇതെന്ന് അവർ പറയുന്നു.

ലാൽ സിംഗ് ഛദ്ദ എന്ന മോശം പടത്തിനാണ് ഇതിനു മുമ്പ് ഇങ്ങനെയൊരു നാടകവുമായി ആമിർ എത്തിയത്. ആ സിനിമയുടെ എല്ലാ ഷോ കഴിയുമ്പോഴും പബ്ലിസിറ്റിക്കായി ആമിർ കരയാറുണ്ടായിരുന്നു. എന്നിട്ടും ആ സിനിമ ദുരന്തമായി. ഇപ്പോൾ അതേ നാടകം തന്‍റെ മകൻ നായകനാകുന്ന സിനിമയ്ക്കു വേണ്ടി ചെയ്യുന്നു. 

ഈ സിനിമ ഇപ്പോൾ തന്നെ അൻപത് തവണയെങ്കിലും ആമിർ കണ്ടു കാണും. എന്നിട്ടാണ് ഈ നാടകം. എന്തിന് ഈ മോശം സിനിമ കണ്ട് കരയുന്നുവെന്നാകും അടുത്തിരിക്കുന്ന സായി പല്ലവി ചോദിക്കുന്നത്.’’ കെആർകെയുടെ വാക്കുകൾ. 

അതേസമയം ആമിറിനെ പിന്തുണച്ചും ആളുകളെത്തി. ‘ആമിർ ഖാൻ എത്ര വലിയ സൂപ്പർസ്റ്റാറാണെങ്കിലും, മകന്‍റെ കഠിനാധ്വാനം കാണുന്ന ഒരു വൈകാരിക പിതാവ് കൂടിയാണ് അദ്ദേഹം. ഒരച്ഛന്‍റെ സന്തോഷം കൂടിയാണ് ഈ കണ്ണുനീർ. ഒരു പ്രേക്ഷകൻ കുറിച്ചു.

Movies

ഗൗരിയെ മനസുകൊണ്ട് വിവാഹം കഴിഞ്ഞു; വെളിപ്പെടുത്തി ആമിർ ഖാൻ

കാമുകി ഗൗരി സ്പ്രാത്തിനെ മനസുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞെന്നും ഔദ്യോഗികമായി വിവാഹം വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും നടൻ ആമിർ ഖാൻ. 25 വർഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ് ഗൗരിയെന്നും മുബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതായും ആമിർ ഖാൻ പറ‍ഞ്ഞു.

തന്‍റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ പറഞ്ഞു.

ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വന്നത്. ഇതോടെ തന്‍റെ അറുപതാം ജന്മദിനത്തിൽ ഗൗരിയുമായി പ്രണയത്തിലാണെന്ന് ആമിര്‍ പറയുകയായിരുന്നു. 

ബംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ബംഗളൂരുവിലായിരുന്നു ഗൗരി താമസിച്ചിരുന്നത്. ഗൗരിയെ കാണാൻ ബംഗളൂരുവിൽ പോയി വരാറുണ്ടായിരുന്നു എന്നും അമിർ പറഞ്ഞിരുന്നു.

സിനിമ മേഖലയ്ക്ക് പുറത്തുള്ള ഒരാളുമായി ആമിർ പ്രണയത്തിലാണ് എന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആമിര്‍ ഖാന്‍റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുകയാണ് ഗൗരി. ആറുവയസുള്ള മകനും ഗൗരിക്ക് ഉണ്ട്. 

രണ്ടുതവണ വിവാഹം ചെയ്തയാളാണ് ആമിർ ഖാൻ. 1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും വിവാഹം ചെയ്തിരുന്നു.

മുൻഭാര്യമാരായ റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.

Movies

അതിനെ അങ്ങനെ വിളിക്കാൻ കഴിയില്ല; ആമിർ ഖാന്‍റെയും രൺവീറിന്‍റെയും അഭിനയത്തെ വിമർശിച്ച് വിപിൻ ശർമ്മ

ആമിർ ഖാന്‍റെയും രൺവീർ സിംഗിന്‍റെയും അഭിനയത്തെ വിമർശിച്ച് നടനും നിർമാതാവുമായ വിപിൻ ശർമ.

ആമിറിനെയും രൺവീറിനെയും മെത്തേഡ് ആക്ടേഴ്സ് എന്നു വിളിക്കാനാകില്ലെന്നും എല്ലാവർക്കും ഓരോ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരെ സമീൻ പർ എന്ന ചിത്രത്തിലുടെ പ്രശസ്തനാണ് വിപിൻ ശർമ്മ.

ധൂം 3 യിലെ ആമിറിന്‍റെ അഭിനയം മികച്ചതായിരുന്നെന്നും എന്നാൽ ലഗാൻ എന്ന സിനിമായിൽ ആമിർ വ്യത്യസ്ഥമായി അഭിനയിച്ചുവെങ്കിലും അതിനെ മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്മാവത് സിനിമയിൽ അലാവുദ്ദീൻ ഖൽജിയായി അഭിനയിച്ച രൺവീർ സിംഗ് പിന്നീട് ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് സമയം എടുത്തു എന്നു പറഞ്ഞിരുന്നു. അതിനെ മെത്തേഡ് ആക്ടിംഗ് എന്നു വിളിക്കാൻ സാധിക്കില്ലെന്നും അത് ആ കഥാപാത്രം ചൊലുത്തിയ സ്വാധീനം മാത്രമാണെന്നും വിപിൻ പറഞ്ഞു.

ഇന്ത്യയിൽ മെത്തേഡ് ആക്ടേസ് ഇല്ല. ഒരു മാസംകൊണ്ട് മെത്തേഡ് ആക്ടിംഗ് ചെയ്യാൻ കഴിയുകയുമില്ല. പാശ്ചാത്ത്യ രാജ്യങ്ങളിലെ അഭിനേതാക്കൾ ഒരു മാസമെടുത്താണ് മെത്തേഡ് ആക്ടിഗ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Corehub Up